കല്യാണി എന്തും ഏതും വായിക്കും, പക്ഷെ പത്രം, ഇല്ലേ ഇല്ല. പീഡനം, മരണം, ആത്മഹത്യ,കൊലപാതകം, പിഞ്ചു കുഞ്ഞു വെള്ളത്തില്‍ വീണു മരിച്ചു....എന്തിനാ വേറുതെ ? ഇതൊന്നുമില്ലാത്ത ഒരു സാങ്കല്പ്പിക ലോകം സൃഷ്ടിച്ച് അതില്‍ ഒതുങ്ങികൂടാനാണ് കല്ലൂനിഷ്ടം.
കുഞ്ഞുറുമ്പ് നിര്‍്ബന്ധിച്ചു . അവള് വാര്‍ത്ത വായിച്ച് നെടുവീര്‍പ്പിട്ടു !
കല്ലുന്റെ ജീവിതത്തിലെ നല്ല ഭാഗവും കന്യാസ്ത്രീ മഠത്തിലായിരുന്നു. 18 വര്ഷം! ശൈശവവും, ബാല്യവും പിന്നെ കൌമാരവും. ബാല്യകാല സ്മരണകളെന്നു വിശേഷിപ്പിക്കാന്‍ കാര്യമായി ഒന്നുമില്ല്. നാല് ചുമരുകള്‍ക്കുള്ളില്‍ എന്ത് ബാല്യം ! ഒരിടെഒട്ടും ദഹിക്കാതുമിരുന്ന പിന്നെ ദഹിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇതു വരെ ദഹിക്കാതുമിരുന്ന ചില അനുഭവങ്ങള്‍കുഞ്ഞുറുമ്പിനോടു പറയട്ടെ ?
ഒരിക്കല് കൂട്ടുകാരിയുടെ കൈപിടിച്ചു നടന്നതിന് അധ്യാപിക കൂടിയായ കന്യാസ്ത്രീ കല്ലൂനോടാക്രോശിച്ചു.
"നിനക്കിത്രേം അസുഖമാനേ ഒരു boy friend നെ തരാക്കാന്‍ അച്ചനൊട്പറയൂ."
കല്ലു ഞെട്ടി. കൈ വിട്ടു. പക്ഷെ അവർ പറഞ്ഞതിന്റെi അർത്ഥം മനസ്സിലായില്ല. അന്ന് കല്ലൂന് 12 വയസ്സ്.ഇതേ കന്യാസ്ത്രീ ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിന് ഒരു പെൺകുട്ടിയോടിങ്ങനെ പറഞ്ഞു.
"അമ്മ cable T V യിൽ എത്ര blue film കണ്ടൂന്നാണൊ നീ ചിന്തിക്കുന്നത്?"
[ അന്ന് വൈകീട്ട് blue film എന്താന്നറിയാൻ ചെന്ന കല്ലൂനെ അമ്മ ഓടിച്ചു വിട്ടു .'ഇതൊക്കെ എവിദെന്ന് കിട്ടണതാവോ പെണ്ണിന് ' അമ്മ പ്രാകുന്നത് കല്ലുവഴിയേ കേട്ടു. ]
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇതിന്റെയെല്ലാം പൊരുൾ കല്ലൂന് മനസ്സിലാവുന്നത്.
"കല്യാണി ഇത്ര നല്ല കുട്ടിയാണെന്നു എനിക്ക് അറിയൂലായിരുന്നു." കല്ലൂന്റെ സഹമുറിയത്തി നീണ്ട 2 വർഷത്തെ സഹവാസത്തിനു ശേഷം മനസ്സ് തുറന്നു. [അതിന് എന്നെ നിങ്ങൾ mind ചെയ്തിട്ട് വേണ്ടെ? ] "ആരോടും ചോദിച്ചില്ലേൽ ഞാനൊരു സത്യം പറയാം. കല്യാണി ഹോമോയാണെന്നാ പെങ്കുട്ട്യോളൊക്കെ പറേണെ! "കല്ലൂന് കാര്യം പിടി കിട്ടീല്യ.
അവൾ ഉറ്റ സുഹൃത്തായ മരിയയെ സങ്കടം ബൊധിപ്പിച്ചു. അപ്പോഴാണ് തനിക്കജ്ഞാതമായിരുന്ന വേറൊരു ലോകത്തെക്കുറിച്ച് കല്ലു മനസ്സിലാക്കുന്നത്.
ഹോസ്റ്റലിൽ മറ്റൊരാളുടെ മുറിയിൽ കയറുന്നത്,വേറൊരാളുടെ കട്ടിലിരിക്കുന്നത് , കൈ പിടിക്കുന്നത് ... എല്ലാംനിഷിദ്ധമായിരുന്നു.
അവർ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്? എങ്കിൽ തന്നെ എട്ടും പൊട്ടും തിരിയാത്ത ബാലികമാരോട് ഇങ്ങനെ പറയാമൊ? പ്രകൃത്യാലുള്ള വികാരങ്ങളെ തടുത്തുn വയ്ക്കുമ്പോൾ സംഭവിക്കുന്ന വിഭ്രാന്തിയാണൊ ഇതിനെല്ലാം കാരണം?
കല്ലു കുഞ്ഞുറുമ്പിന്റെ നേരെ തിരിഞ്ഞു.
"കുഞ്ഞുറുമ്പെ , ഇനി ഈ വക വർത്തമാനവുമായി ന്റെ അടുത്ത് വരരുത്.
കല്ലു ആ പത്രം ഗോവണിയുടെ അടിയിൽ കൊണ്ട് അടുക്കി വച്ചു. 'നാലു മാസായിട്ടുള്ള പത്രം ഇരുപ്പുണ്ട് .അടുത്ത ദിവസം തന്നെ മാധവേട്ടെന്റെ കടേല്‍ കൊടുത്ത് പൈസ വാങ്ങണം,' കല്ലു തീരുമാനിച്ചു.