കഥാ ബീജങ്ങളിൽ ചിലത്
തല തല്ലി ചത്തു.
കര പറ്റിയ ചിലതോ
ഭ്രൂണാവസ്ഥയിൽ കൊല്ലപ്പെട്ടു.
ഇടക്കൊന്നു പിറന്നത് ജീവനില്ലാതെയും!
മരിച്ചതും കൊന്നതുമായ എല്ലാ പ്രേതാത്മാക്കളും
കുമ്മനായി വന്നെൻറെ വയറു കുത്തി പൊളിക്കുന്നു.
ഇന്നലെയെല്ലാം കൂടെ കിനാവിൽ വന്ന്,
അമ്മേ.. എന്ന് നിലവിളിച്ചു.
എല്ലാ പ്രാണനും ഒരേ മുഖമായിരുന്നു,
ഞാൻ നൊന്തു പെറ്റയാ-
ചാപിള്ളയുടെ മുഖം!