പടിപ്പുര - നാട്ടുകാർ പുര കവിഞ്ഞു നിൽക്കുന്നു, പ്രേതത്തെ കണ്ട മാതിരി തുറിച്ചു നോക്കുന്നു.
നടുമുറ്റം - വിതചിട്ടിരിക്കുന്ന ടൈലുകൾക്ക് കീഴിൽ ചാണകം മെഴുകിയ മുറ്റം അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാകും.
ഉമ്മറം - മുത്തച്ഛന്റെ ചാരു കസേര! ഇപ്പോഴതിൽ ആര് ചാരുന്നുണ്ടാകും?
കട്ടളപ്പടി - എത്ര സൂക്ഷിച്ചാലും എന്റെ ചെറുവിരലിനെ പിണച്ച് ചതയ്ക്കും.
അമ്മമ്മ - അവളുമായി പടിയിറങ്ങിയപ്പോൾ , ഒടുവിൽ കേട്ട ശബ്ദം!
"കുട്ട്യോൾടെ മനസ്സ് വിഷമിച്ചു കാണും, അവരെ തിരിച്ചു വിളിക്ക് മോളെ".
അമ്മ - ഇത് വരെയും മാറാത്ത പരിഭവത്തിൽ, മിണ്ടാതെ കിടക്കണ അമ്മമ്മയെത്തന്നെ കണ്ണ് മാറാതെ നോക്കി ഇരുക്കുന്നു.
അമ്മാവൻ - പടിഞ്ഞാറേ മുക്കിലെ മാവ് മുറിക്കുന്ന ചർച്ചയിൽ മുഴുകി നിൽക്കുന്നു.
അച്ഛൻ - നെടുവീർപ്പോടെ നെഞ്ചു തിരുമ്മുന്നു.
ഇടവഴി - എത്ര കടലാസ് തോണി മുങ്ങി മരിച്ചിരിക്കുന്നു ഈ വഴി!
മകൾ - രണ്ടു ദിവസത്തിന് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ അവളുടെ ഇടുപ്പിലിരുന്ന് കൈ നീട്ടി.
അവൾ - "അമ്മ മോളെ കാണണം എന്ന് പറഞ്ഞോ ? ഫോട്ടോ ചോദിച്ചോ ?"
വീട് - ഒടുവിൽ ഞാൻ എത്തി,വലിയ നഗരത്തിലെ, തുളസിത്തറയും നടുമുറ്റവും ഇല്ലാത്ത ഇരുമുറി ഫ്ലാറ്റിൽ. അവളുടെ കൂട്ടിൽ!
ഗൃഹാതുരത്വം- അവളുടെ നെഞ്ചിലെ മണമുണ്ട്, കിലുങ്ങി ചിരിക്കുന്ന കൊലുസുകളുണ്ട്, രണ്ട് രാത്രികളുടെ ഉറക്കമുണ്ട് !!
ORUu nooraayirum ormakal sammichathinu kalluvinu ayiram ayiram nandii,,,, dukamm etraa matramm Maranathodeee eee Chengall griha smarana ormakalumm asthamikum elloo,,, pinnee akkee Concrete Killikoodukall matram .
ReplyDelete