Thursday, December 12, 2013

വിഴുപ്പ്


ഏറെ കണ്ണീരിൽ  കുറെയേറെ നേരം
കുതിർത്ത്,
പല ആവർത്തി സോപ്പിട്ട് , 
തല്ലിയലച്ച്,  കുത്തിപ്പിഴിഞ്ഞ്, 
പല വെള്ളത്തിൽ   ഉലച്ച് ,
പശയിട്ടൊന്നു കുടഞ്ഞ്‌, 
നട്ടപ്ര വെയിൽ കൊള്ളിച്ച് -

പപ്പടപ്പരുവം ഉണക്കിയിട്ടും ,
വിട്ടു മാറാത്ത  ഒരു മുഷിഞ്ഞ നാറ്റം!

തല്ലിയലച്ചപ്പോ അവിടിവിടം 
കീറിപ്പോയ ഈ പഴഞ്ചൻ-
മനസ്സിനെ, 
എങ്ങനെ ഞാനിനി വെളുപ്പിക്കും ?

വൈതരണി


ന്‍റെ സ്വബോധത്തെ  ഏഴായി കീറി, 
അതിൽ  ഒരു നാരെടുത്താണ്,
ദൈവം-
എനിക്കീ വൈതരണി കടക്കാൻ 
പാലം പണിതത്.