Thursday, May 8, 2014

ഒരേ തോണിയിൽ


ഞങ്ങൾ ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരായിരുന്നു!
പ്രണയം പൊടിച്ച്,  ഓളങ്ങളിൽ വിതറി,
സുവർണ  മീനുകൾക്കായി,
അവൻ ഒരു തലയ്ക്ക് കാത്തിരുന്നു.

പ്രണയം, മുകിലായ് കനത്ത്
മേലാകെ നനച്ച് ,
തിമിർത്ത് പെയ്യുമെന്ന് നിനച്ച്,
മറുതലയ്ക്ക് ഞാനും കാത്തിരുന്നു.