Friday, July 3, 2015

എവിടേയ്ക്ക് എന്ന് പറയാതെ


എവിടേയ്ക്ക് എന്ന് പറയാതെ ഇറങ്ങിപ്പോകുന്ന നീയുണ്ടല്ലോ, ആ നിന്നെ എനിക്ക് മനസ്സിലാകും. തിക്കിലും തിരക്കിലും പെട്ട് മഴയും വെയിലും കൊണ്ട് എവിടെയോ കളഞ്ഞു പോയ നിന്നെ തിരക്കിയുള്ള യാത്രകളാണ് അവ.
സന്ധ്യയ്ക്ക്, മഴയുടെ നനവോടെ വെയിലിന്റെ കരുവാളിപ്പോടെ വിശപ്പിന്റെ അല്ലലോടെ തിരിച്ചെത്തുന്ന നീ, കണ്ടുകിട്ടാത്ത നിന്നെക്കുറിച്ച് പുലമ്പിക്കൊണ്ട്, ഉമ്മറപ്പടിയില്‍ എന്റെ മടിയില്‍ കിടന്നു കരയുമ്പോള്‍ പല തവണ ഞാന്‍ ചോദിക്കാന്‍ തുനിഞ്ഞതാണ്.
“നിന്റെ കൂടെ പടിയിറങ്ങിയ എന്റെ‍ മനസ്സിനെ മടക്കയാത്രയില്‍ നീ കൂട്ടാതിരുന്നതെന്തേ?”

No comments:

Post a Comment