Thursday, September 3, 2015

പരീക്ഷാക്കാലത്ത്


പണ്ട് പരീക്ഷാക്കാലത്ത് അകാഡമി വളപ്പിലാണ് പഠിക്കാന്‍ പോകാറ്. അന്നത്തെ സെക്രട്ടറിയുടെ മകള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കൊട്ടേര്സ്ന്‍റെ മുറ്റത്ത് പവിഴമല്ലി പൂവിടുമായിരുന്നു. സ്വച്ഛ ശീതളമായ ആ ചുറ്റുവട്ടത്തിരുന്നു പഠിക്കാന്‍ നല്ല സുഖമായിരുന്നു.


ഞാന്‍ ഉറക്കെയാണ് (ഇന്നും) വായിച്ചു പഠിക്കുക. ചിലപ്പോള്‍ ഞാന്‍ ടീച്ചറും ചുറ്റുമുള്ള വന്മരങ്ങള്‍ കുട്ടികളുമാവും. ഞാനും മരങ്ങളും ചേര്ന്ന് ഇന്ഗ്ലീഷും മലയാളവും സയന്സും സാമൂഹ്യപാഠവും അങ്ങനെയാണ് പഠിച്ചത്.
ഉച്ചകളില്‍ കഥയെഴുതുന്ന വിരലുകള്‍ കൊണ്ട് അവളുടെ അമ്മ ചൂട് ചോറ് വിളമ്പിത്തരുമായിരുന്നു.

ഇനി സാഹിത്യ അക്കാദമിയില്‍ പോകുമ്പോള്‍ നീ തമ്മില്‍ മുതിര്ന്ന മരങ്ങളോട് ചോദിക്കണം, പഠിച്ച (ഞാന്‍ പഠിപ്പിച്ച) പാഠങ്ങളൊക്കെ ഓര്ക്കണുണ്ടോ എന്ന്‍?

No comments:

Post a Comment