Thursday, October 1, 2015

ന്നാലും ന്റെ കാക്കേ


ഞാന്‍ അടുക്കളപ്പറത്തിരുന്ന്‍ പാത്രം മോറാരുന്നു,
ഒരു കാക്കപ്പെണ്ണ്‍... 
എന്തൊക്കെയാ അവളെന്നെ പറഞ്ഞെ? ആദ്യം കുറെ പയ്യാരോം പായാരോം. പിന്നെ പിന്നെ പറഞ്ഞു പറഞ്ഞവള്‍ കാട് കേറി. പിന്നെ, ശകാര വര്‍ഷമായി, ഒടുക്കം പ്രാകിക്കൊണ്ട് പറന്നും  പോയി.
എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, അവളുടെ നിസ്സഹായാവസ്ഥ. ഇനിയൊരിക്കലും ഇടമില്ലാത്ത ശാഖകളില്‍ നിന്നവള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.. ഓരോ നഷ്ട പ്രണയത്തിലും അവള്‍ അവന്റെയടുത്തെയ്ക്ക് പറന്നിറങ്ങിയിരുന്നു ഒരാശ്വാസ വാക്ക് പോലും പറയാതെ ഇന്നവന്‍ മുഖം തിരിച്ചിരിക്കുന്നു. എവിടെയുമഭയമില്ലാതെ അവള്‍ ഉറക്കെ കരയുന്നു. ലോകത്തോട് വഴക്കിടുന്നു അവനോടു അവള്‍ക്കുള്ളത് സ്നേഹമായിരുന്നോ? സൌഹൃദമായിരുന്നോ? എന്തായിരുന്നാലും എനിക്കുള്‍ക്കൊള്ളാന്‍ സാധിക്കും. ദുഷ്ടനായ അവനെ വേണമെങ്കില്‍ എടുത്തോണ്ട് പൊയ്ക്കൊള്ളാന്‍ അവളോട്‌ പറയാമായിരുന്നു!”

“ആഹാ, എങ്കില്‍ ഞാന്‍ ഓളോട് പറയാ, വന്ന് കൊത്തിക്കൊണ്ട് പൊയ്ക്കോളീ ന്ന്‍”


“വേണ്ടാ, വേണ്ട, ആര്‍ക്കും കൊടുക്കണില്ല, ആരും കൊണ്ട് പോണ്ട, ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നു, കൊന്നു തിന്നാന്‍ പോകുന്നു” 

No comments:

Post a Comment